SignIn
Kerala Kaumudi Online
Thursday, 25 April 2024 1.55 AM IST

ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണി; സമഗ്രമായ അന്വേഷണം വേണം: എ.ഐ.വൈ.എഫ്

jifri

തിരുവനന്തപുരം: മുസ്ലിം മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ അദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം സമുദായത്തെ വർഗീയവത്കരിക്കാൻ മതതീവ്രവാദ സംഘടനകളുമായി ചേർന്ന് മുസ്ലിം ലീഗ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പള്ളികളിലൂടെ വർഗീയ രാഷ്ട്രീയ പ്രചരണം നടത്താനും വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുമുള്ള തീരുമാനത്തിനെതിരെ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിം ലീഗ് ശ്രമങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. അദ്ദേഹത്തിനെതിരായ വധഭീഷണി ഗൗരവമായി കാണണം. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JIFRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.