കാബൂൾ: രണ്ട് മാസത്തിനിടെ അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ അക്രമങ്ങളും ഭീഷണികളുമായി റിപ്പോർട്ട് ചെയ്തത് 30 സംഭവങ്ങൾ.
ഇതിൽ 90 ശതമാനത്തിലധികവും ചെയ്തത് ഭീകരസംഘടനയായ താലിബാനാണെന്നും റിപ്പോർട്ടുണ്ട്. മൂന്ന് ആക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെ മാത്രം കണ്ടെത്താനായില്ല.
അഫ്ഗാനിസ്ഥാൻ നാഷണൽ ജേണലിസ്റ്റ് യൂണിയനിൽ റെക്കാഡ് ചെയ്ത കേസുകളിൽ 40 ശതമാനത്തിലധികവും മാദ്ധ്യമപ്രവർത്തകർ ശാരീരികമായി ആക്രമിക്കപ്പെട്ടതിന്റേതാണ്.
40 ശതമാനത്തോളംഅക്രമഭീഷണികളും റിപ്പോർട്ട് ചെയ്തു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടന്ന അക്രമസംഭവങ്ങളിലധികവും കാബൂളിന് പുറത്തുള്ള പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്തവയാണ്. കാബൂളിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതും ജയിലിലടച്ചതുമായ സംഭവങ്ങളുമുണ്ട്.
അന്വേഷണം നടത്തുമെന്ന് താലിബാൻ
മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് താലിബാൻ വക്താവും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സബിഹുള്ള മുജാഹിദ് പ്രതികരിച്ചു. അമേരിക്കൻ സൈനിക പിന്മാറ്റത്തിന് ശേഷം മൂന്ന് മാദ്ധ്യമപ്രവർത്തകരാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. ഇസ്ലാമിക് നിയമങ്ങൾ പിന്തുടരണമെന്നാണ് താലിബാൻ മാദ്ധ്യമങ്ങളോട് പറയുന്നത്.രാജ്യത്ത് മാദ്ധ്യമപ്രവർത്തനം സുഗമമാക്കാൻ താലിബാൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പുതിയ ബിൽ തയാറാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് എ.എൻ.ജെ.യു തലവൻ മസൊറൊ ലുട്ഫി പറഞ്ഞു.
മാദ്ധ്യമപ്രവർത്തനം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാൻ 2001 മുതൽ 2021 വരെ 53 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു 2008ൽ മാത്രം 33 മരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |