ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത് ഈ മാസം 27ന് ചുമതലയേൽക്കും. രാഷ്ട്രപതി മുമ്പാകെയാണ് സത്യപ്രതിജ്ഞ. വിജ്ഞാപനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു ഒപ്പുവെച്ചു.ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസാണ് 64 കാരനായ യു.യു. ലളിത്.74 ദിവസം മാത്രം പദവിയിൽ തുടരുന്ന അദ്ദേഹം നവംബർ എട്ടിന് വിരമിക്കും.
2014 ആഗസ്റ്റ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്. പിതാവ് യു.ആർ.ലളിത് ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിൽ അഡി. ജഡ്ജിയായിരുന്നു.
നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഈ മാസം 26ന് വിരമിക്കും. 2020ൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനുള്ള അധികാരം അംഗീകരിച്ച് വിധി പറഞ്ഞ രണ്ടംഗ ബെഞ്ചിൽ ജസ്റ്റിസ് യു.യു. ലളിതും അംഗമായിരുന്നു.
അഭിഭാഷക പദവിയിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ആറാമത്തെ വ്യക്തിയാണ്.അവരിൽ ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തെ വ്യക്തിയും.1971 ൽ ജസ്റ്റിസ് എസ്.എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായ ആദ്യ ചീഫ് ജസ്റ്റിസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |