കൊച്ചി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിനിമാതാരം കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നിരീക്ഷണം തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃശൂരിലെ ആശുപത്രിയിൽ നിന്ന് ഞായറാഴ്ചയാണ് ലളിതയെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്ക്കണമെന്ന് തൃശൂരിലെ ഡോക്ടർ നിർദ്ദേശിച്ച സാഹചര്യത്തിലാണ് കൊച്ചിയിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി വിലയിരുത്തി ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്ന ലളിതയെ ഇന്നലെ വൈകിട്ട് മുറിയിലേക്ക് മാറ്റി. ആരോഗ്യനില ഭദ്രമാണെന്ന് അധികൃതർ അറിയിച്ചു. ഓർമ്മക്കുറവിലും മാറ്റമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |