കോഴിക്കോട് : ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിന്റെ ആവശ്യമെന്തെന്ന ചോദ്യവുമായി കെ. മുരളീധരൻ എം.പി. ഗവർണറെ മാറ്റി പിണറായിക്ക് ഇഷ്ടമുള്ളയാളെ നിയമിക്കാൻ അനുവദിക്കില്ല. അതേസമയം, ഗവർണർ സർവകലാശാലകളിൽ കാവിവത്ക്കരണ നീക്കം നടത്തുന്നതിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിൽ ഒപ്പിടാതിരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യാമെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു ബില്ലെന്ന് വ്യക്തമാകുന്നില്ല. വിഷയത്തിൽ യു.ഡി.എഫ് യോജിച്ച് തീരുമാനമെടുക്കും. ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും.
വിഴിഞ്ഞം സംഭവത്തിൽ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. കേന്ദ്ര സേന വേണ്ടെന്നാണ് വ്യക്തിപരമായ നിലപാട്. തരൂരിന്റെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം ശരിയല്ല. സന്ദർശനം അറിയിച്ചില്ലെങ്കിൽ ഡി.സി.സി പ്രസിഡന്റ് പരാതി പറയേണ്ടിയിരുന്നത് കെ.പി.സി.സിയോട് ആയിരുന്നു. ചടങ്ങിൽ പങ്കെടുക്കാതിരുന്ന തിരുവഞ്ചൂരിന്റെ തീരുമാനത്തിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |