തിരുവനന്തപുരം: പിന്നാക്ക വിഭാഗം ജനങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്തുന്നതിനായി സർക്കാർ ഇടപെടലുകൾ ശക്തമാക്കുമെന്ന് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അർഹരായ എല്ലാവർക്കും വികസനപദ്ധതികളുടെ ആനുകൂല്യം എത്തിക്കുന്നത് ഉറപ്പാക്കുകയുമാണ് ഉപദേശക സമിതിയോഗത്തിന്റെ ലക്ഷ്യം. പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലെത്തിക്കുന്നതിന് മികച്ച വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാണ്. പുതുതലമുറ കോഴ്സുകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സമിതിയിൽ അംഗങ്ങളായ എം.എൽ.എമാരായ കെ.എം.സച്ചിൻദേവ്, പി.പി.സുമോദ്, സി.സി.മുകുന്ദൻ, എം.എസ്.അരുൺകുമാർ, ഒ.എസ്.അംബിക, പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്, കിർതാഡ്സ് ഡയറക്ടർ ശ്രീധന്യ സുരേഷ്, പട്ടികജാതി,പട്ടികവർഗ്ഗ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി.സജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |