SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.26 PM IST

കല്ലിടലിൽ ആശയക്കുഴപ്പം, സിൽവർലൈൻ സാമൂഹ്യാഘാത പഠനം വൈകും

k-rail

തിരുവനന്തപുരം: കടുത്ത പ്രതിഷേധം കാരണം സിൽവർലൈനിന്റെ സാമൂഹ്യാഘാത പഠനത്തിനായുള്ള കല്ലിടൽ മിക്ക ജില്ലകളിലും ഇന്നലെ താത്കാലികമായി നിറുത്തി. എന്നാൽ കല്ലിടൽ നിറുത്തിയിട്ടില്ലെന്നും സർവേ നടപടികളുമായി മുന്നോട്ട് പോവുമെന്നും കെ-റെയിൽ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി, പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കല്ലുകൾ പിഴുതുമാറ്റുന്നതിലൂടെ സാമ്പത്തിക നഷ്ടമുണ്ടാവുന്നുണ്ട്. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയിലും ആശങ്കയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കല്ലിടൽ താത്കാലികമായി നിറുത്തിയതെന്നാണ് വിവരം.

അതിനിടെ, സാമൂഹ്യാഘാത പഠനം പൂർത്തിയാക്കാൻ സ്വകാര്യ ഏജൻസി കെ-റെയിലിനോട് കൂടുതൽ സമയം തേടി. പ്രതിഷേധം കാരണം കല്ലിടൽ വൈകുന്നതിനാലാണിത്. കല്ലിടൽ അറുപത് ശതമാനം പൂർത്തിയായ കണ്ണൂരിൽ സാമൂഹ്യാഘാത പഠനം തുടങ്ങിയിട്ടുണ്ട്. 100ദിവസത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും ഈ സമയത്തിനകം പഠനം തീരില്ലെന്നാണ് ഏജൻസി അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിൽ പഠനം നടത്തുന്നത് കേരള വോളന്ററി ഹെൽത്ത് സർവീസ് എന്ന ഏജൻസിയാണ്. ഇതുവരെ 185 കിലോമീ​റ്ററിൽ മാത്രമാണ് കല്ലിടൽ പൂർത്തിയായത്. കൂടുതൽ കാസർകോടാണ്-42.6 കിലോമീ​റ്റർ. പത്തനംതിട്ടയിൽ ഒരു കല്ലുപോലും ഇടാനായിട്ടില്ല. അതേസമയം, കടുത്ത പ്രതിഷേധമുള്ള സ്ഥലങ്ങൾ ഒഴിവാക്കി ബാക്കിയെല്ലായിടത്തും കല്ലിട്ട് സാമൂഹ്യാഘാത പഠനം തുടങ്ങാനാണ് കെ-റെയിൽ തീരുമാനം. ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച്, വിവിധ ചർച്ചകൾക്ക് ശേഷമാണ് ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടത്. ഭൂമിയേറ്റെടുക്കലിന് അന്തിമ വിജ്ഞാപനമിറക്കുന്നതും ഇതിനു ശേഷമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.