SignIn
Kerala Kaumudi Online
Thursday, 25 April 2024 2.29 AM IST

വീണ്ടും വിമർശിച്ച് ഹൈക്കോടതി; ജനങ്ങളെ ഭയപ്പെടുത്തി കല്ലിടുന്നത് എന്തിന് ?

k-rail

കൊച്ചി: കെ-റെയിൽ പദ്ധതിക്കോ അതിന്റെ സർവേയ്ക്കോ തങ്ങൾ എതിരല്ലെന്ന് പറഞ്ഞ ഹൈക്കോടതി, എന്തിനാണ് ജനങ്ങളെ ഭയപ്പെടുത്തി കല്ലിടുന്നതെന്ന് ചോദിച്ചു. സർവേ നിയമപരമായി നടത്താനാണ് ആവശ്യപ്പെടുന്നത്. സാമൂഹ്യാഘാതപഠനം നടത്താൻ വേണ്ടിയുള്ള കല്ലിടൽ ഉണ്ടാക്കുന്ന സാമൂഹ്യാഘാതം എന്താണെന്ന് കാണുന്നില്ലേ എന്നും ഇതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

സർവേ നടപടികൾക്കെതിരായ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഹർജികൾ വിശദമായ വാദത്തിനായി ഇന്നത്തേക്ക് മാറ്റി. ഹർജികളിൽ സർവേ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സർക്കാരിന്റെ അപ്പീലിൽ നേരത്തെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ നിയമപരമായി സർവേ നടത്തണമെന്ന സിംഗിൾ ബെഞ്ച് നിർദ്ദേശം റദ്ദാക്കിയിട്ടില്ലെന്ന് വിലയിരുത്തിയ കോടതി സർവേ നടപടികളെ വീണ്ടും വിമർശിച്ചു. സാമൂഹ്യാഘാത പഠനത്തിനായി കല്ലിടേണ്ടതുണ്ടോയെന്നും മറ്റ് അടയാളങ്ങൾ പ്രായോഗികമല്ലേയെന്നും ചോദിച്ചു. സർവേ നിയമപ്രകാരം കല്ലുകൾ സ്ഥാപിക്കാം. എന്നാൽ ഇതു നിയമപരമല്ലെന്ന് പൗരന്മാർക്കു തോന്നിയാൽ കോടതിക്ക് ഇടപെടാതിരിക്കാൻ കഴിയില്ല. ഇത്തരമൊരു കല്ലുവേണമെന്ന് കെ-റെയിൽ അധികൃതർ വാശി പിടിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചപ്പോൾ കെ-റെയിൽ എന്നു രേഖപ്പെടുത്തി കല്ലിടാൻ കെ-റെയിൽ ഡയറക്ടർ ഉത്തരവു നൽകിയിട്ടുണ്ടെന്ന് കക്ഷികൾ വിശദീകരിച്ചു. ഈ ഉത്തരവു ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

കോടതിയുടെ പരാമർശങ്ങൾ

 രാജ്യത്തും സംസ്ഥാനത്തുമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നു. അവയ്‌ക്കൊന്നും ഇത്തരം പ്രശ്നങ്ങളില്ല. ഇതു പറയുമ്പോൾ രാഷ്ട്രീയമാണെന്ന് പറയും. കോടതിക്ക് രാഷ്ട്രീയമില്ല.

 സർവേയ്ക്കായി വരുന്നുണ്ടെന്ന് ഭൂവുടമകളെ ശരിയായി അറിയിക്കുന്നുണ്ടോ? സർവേയ്ക്ക് വരുമ്പോൾ അത്യാവശ്യം നല്ല വസ്ത്രം ധരിച്ചു നിൽക്കാനുള്ള സമയമെങ്കിലും അവർക്ക് നൽകേണ്ടേ? എന്തിനാണ് ഇത്രയും തിടുക്കം?

 ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ എത്രപേർക്ക് സ്ഥലവും വീടും നഷ്ടമായി? പക്ഷേ, അതൊക്കെ നിയമം പാലിച്ചാണ് ചെയ്തത്. എന്തെങ്കിലും പരാതിയുണ്ടായോ?

 സർവേ നടത്തുന്നത് നിയമപ്രകാരമാവണം. ഭൂവുടമയെ വിശ്വാസത്തിലെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.