കോഴിക്കോട്: സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. കെ-റെയിൽ ആലോചനകളില്ലാതെ എടുത്ത തീരുമാനമാണെന്നും, അനാവശ്യമായ തിടുക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നുമായിരുന്നു വിമർശനം.
മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തി ഇടത് രാഷ്ട്രീയപ്രവർത്തകരെയും വിദ്യാർത്ഥികളെയും വേട്ടയാടുന്നതിനെതിരെയും വിമർശനമുണ്ടായി. ഇടതു സർക്കാർ ഭരിക്കുമ്പോൾ ഇടത് ചിന്തകരും പ്രവർത്തകരുമായവരെ മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്യുന്നതും കരിനിയമങ്ങൾ ചാർത്തുന്നതും അംഗീകരിക്കാനാവാത്തതാണ്. അലന്റെയും താഹയുടെയും അറസ്റ്റ് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്നും വിമർശനമുണ്ടായി. ഫറോക്കിൽ തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിന് ഇന്ന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |