തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ വഞ്ചിച്ച ചതിയനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി. ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങളാണ് മുഖ്യമന്ത്രി തല്ലിക്കെടുത്തിയത്. യോഗ്യരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കി പിൻവാതിൽ നിയമനം തകൃതിയായി നടക്കുകയാണ്. അനധികൃത നിയമനങ്ങളെപ്പറ്റി ധനകാര്യ പരിശോധനാ വിഭാഗം ആറ് മാസം മുമ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
വി. ശിവൻകുട്ടിക്കെതിരെ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുന്നു. ഒരു ഗുണ്ടയെ കണ്ടാൽ മറ്റൊരു ഗുണ്ടയ്‌ക്കേ തിരിച്ചറിയാൻ പറ്റൂവെന്നും അതുകൊണ്ടാണ് ഡി.വൈ.എഫ്.ഐ തന്നെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചതെന്നും സുധാകരൻ പറഞ്ഞു. കെ.ടി. ജലീൽ മോഹഭംഗം വന്ന ചെറുപ്പക്കാരനാണ്. കോൺഗ്രസിന്റെ പുനഃസംഘടനാ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആഗസ്റ്റ് പതിനഞ്ചിന് മുമ്പ് ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
ശ്രീജേഷിന് അഭിനന്ദനം
ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ഹോക്കി ടീമിന് ഒളിമ്പിക്‌സിൽ മെച്ചപ്പെട്ട നേട്ടമുണ്ടാക്കി കൊടുത്തത്. ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ കിട്ടിയതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |