കണ്ണൂർ: ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും എതിർപ്പുമായി രംഗത്തുവരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവർത്തിച്ചു.
വർഷങ്ങളായുള്ള അധികാരകേന്ദ്രം മാറുന്നതിലെ ആശങ്കയായിരിക്കും എതിർപ്പിന് കാരണം. അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി മുന്നോട്ടുപോകും. താൻ ഒരു അച്ചടക്കലംഘനവും പാർട്ടിക്കുള്ളിൽ നടത്തിയിട്ടില്ല. എ.വി. ഗോപിനാഥുമായി ചർച്ചക്ക് തയ്യാറാണ്. ജനാധിപത്യ വ്യവസ്ഥയിൽ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. മുതിർന്ന നേതാക്കളുമായി ചർച്ചക്ക് തയ്യാറാണ്. എന്നാൽ, അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പാർട്ടി നവീകരണവുമായി മുന്നോട്ട് പോകുമെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |