തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്റെ പാർട്ടിയുടെ അസ്ഥിത്വം പണയം വച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു.
കേരളത്തിൽ ഭീതിദമായി വർദ്ധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങളിൽ പ്രതികരിച്ച സി.പി.ഐ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമർശിക്കുക വഴി സി.പി.എമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സി.പി.ഐ പ്രകടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ തിരുത്തുകയാണ്. ഭരണനേതൃത്വം വഹിക്കുന്ന സി.പി.എമ്മിനു സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നിൽ വിമർശിക്കാനും തിരുത്തൽ നടപടികൾ ആവശ്യപ്പെടാനും സി.പി.ഐക്കു മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷ മൂല്യം പലപ്പോഴും സി.പി.ഐ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് സി.പി.ഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകർച്ചയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയിൽ വിമർശിച്ചപ്പോൾ, അവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായതെന്ന് സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |