തിരുവനന്തപുരം: സ്വന്തം സുരക്ഷ വർദ്ധിപ്പിച്ച് അധികാര ശീതളിമയിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ സുരക്ഷാകാര്യങ്ങളിൽക്കൂടി ശ്രദ്ധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
കൊലപാതകങ്ങൾ തുടർക്കഥയാകുന്നത് ക്രമസമാധാനത്തകർച്ചയെയാണ് കാണിക്കുന്നത്. സ്വൈര്യജീവിതം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആഭ്യന്തരവകുപ്പ് നിർജ്ജീവമാണ്. അക്രമ സാദ്ധ്യത മുൻകൂട്ടി തിരിച്ചറിയാനോ തടയാനോ രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയാത്തത് ദയനീയമാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നും ശ്രദ്ധിക്കാനും വകുപ്പിനെ ശരിയാം വിധം ഭരിക്കാനും നിയന്ത്രിക്കാനും കഴിയുന്നില്ല.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ രഹസ്യ സഖ്യകക്ഷികളാണ് ഇപ്പോൾ പരസ്പരം വെട്ടിമരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണം. കൊലപാതകങ്ങൾ നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാതെ പോയത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |