തിരുവനന്തപുരം:കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കർമാരുമാണെന്ന് വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും തമ്മിലുള്ള ശബ്ദസന്ദേശം ഇതാണ് സൂചിപ്പിക്കുന്നത്.സി.പി.എം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചിലഭാഗങ്ങൾ. ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ മേൽനോട്ടത്തിലല്ലാതെ മാറ്റൊരു ഏജൻസിയുടെ അന്വേഷണവും സ്വീകാര്യമല്ല. അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാൻ തയ്യാറുകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കേരളം കാണും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |