കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കോഴക്കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ ബി .എസ് .പി നേതാവ് കെ. സുന്ദരയെ കാസർകോട് തളിപ്പടുപ്പിലുള്ള സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാർ ആലക്കാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രനെതിരെ 'അപരൻ' ആയി പത്രിക നൽകിയിരുന്ന കെ. സുന്ദരയെ ഈ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തിയാണ് പത്രിക പിൻവലിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വീട്ടിൽ എത്തിയ ബി ജെ പി പ്രവർത്തകർ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയതിന് ശേഷമാണ് താളിപ്പടുപ്പ് മൈതാനത്തിന് സമീപമുള്ള ഹോട്ടലിൽ സുന്ദരയെ എത്തിച്ചത്. ഈ വിവരങ്ങളെല്ലാം സുന്ദര ക്രൈംബ്രാഞ്ചിന് കൈമാറി. കെ. സുരേന്ദ്രൻ കാസർകോട്ട് എത്തുമ്പോൾ താമസിക്കുന്നത് ഈ ഹോട്ടലിൽ ആയിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |