തിരുവനന്തപുരം: സംസ്ഥാന സർക്കാരും പൊലീസും ഭീകരർക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താലേഖകരോട് പ്രതികരിച്ചു.
അക്രമം പാലക്കാട് മുഴുവൻ വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ശ്രമങ്ങൾ പൊലീസ് അവഗണിച്ചു. മേലാമുറി നേരത്തേ വർഗീയ സംഘർഷമുണ്ടായ സ്ഥലമായിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. ഇതാണ് പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം. ഒരു കേസിലും പ്രതിയല്ലാത്ത നിരപരാധിയായ ആർ.എസ്.എസ് പ്രവർത്തകന്റെ മരണത്തിന് കാരണം പൊലീസിന്റെ അലംഭാവമാണ്. ആലപ്പുഴയിലും അഭിഭാഷകനായ ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ കൊല ചെയ്തത് പൊലീസിന്റെ അനാസ്ഥ കാരണമാണ്. ആയുധമേന്തിയ ക്രിമിനലുകൾ കേരളമാകെ റോന്ത് ചുറ്റുന്ന കാര്യം അറിഞ്ഞിട്ടും പൊലീസ് എന്തു ചെയ്തു?. ഭീകരസംഘടനകൾക്ക് മുമ്പിൽ പൊലീസ് മുട്ടുമടക്കുകയാണ്. ആഭ്യന്തരവകുപ്പ് സമ്പൂർണമായും പരാജയപ്പെട്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |