കോഴിക്കോട്: മുഖ്യമന്ത്രിയും സംഘവും ഒക്ടോബറിൽ നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചെലവഴിച്ചെന്ന് സംസ്ഥാന സർക്കാർ പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും താമസത്തിനും ഭക്ഷണത്തിനുമുൾപ്പെടെ ചെലവിട്ടത് 43.14 ലക്ഷം രൂപയാണെന്നാണ് ലണ്ടൻ ഹൈക്കമ്മിഷനിലെ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. ഇതിന് സർക്കാർ മറുപടി പറയണം. നിത്യ ചെലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ എൽ.ഡി.എഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്രയ്ക്കായി ഖജനാവിലെ പണം ധൂർത്തടിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രകൾ കൊണ്ട് എന്ത് ഗുണമുണ്ടായെന്നും സർക്കാർ വിശദാംശങ്ങൾ പുറത്തുവിടാത്തത് ദുരൂഹമാണ്. കാട്ടിലെ തടി,തേവരുടെ ആന;നമുക്കെന്തു ചേതം,വലിയാനേ വലി എന്നതാണു പിണറായിയുടെയും സി.പി.എമ്മിന്റെയും ലൈൻ സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |