SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.29 PM IST

കലാമിലൂടെ, ചിറമ്മലച്ചനിലൂടെ ഗിരിജയിലേക്ക് കോടി കാരുണ്യം

kalam

തൃശൂർ: യശശ്ശരീരനായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ മഹാമനസ് ജീവകാരുണ്യ പ്രവ‌ർത്തകനായ ചിറമ്മലച്ചനിലേക്ക് നീണ്ടപ്പോൾ, മകന്റെയും മകളുടെയും രോഗവും ദുരിതങ്ങളും കണ്ണീ‌ർക്കയത്തിലാക്കിയ ഗിരിജയുടെ കുടുംബത്തെ സഹായിക്കാൻ സുമനസുകൾ സംഭാവന ചെയ്‌തത് ഒരു കോടിയിൽ പരം രൂപ! ദുരിതങ്ങളിൽ നിന്ന് കരകയറിയ ആ കുടുംബത്തിന്റെ നിത്യപ്രാർത്ഥനകളിൽ കലാമും ചിറമ്മലച്ചനുമുണ്ട്. കലാമിന്റെ 91-ാം പിറന്നാളാണ് ഇന്ന്.

ഡോ. കലാം തനിക്ക് പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ ഫാ.ഡേവിസ് ചിറമ്മലിന് നൽകിയതാണ് തുടക്കം. ഫാദർ ആ തുക, മകൻ സിനോജിന് കരൾ പകുത്തുനൽകാൻ ശസ്ത്രക്രിയയ്ക്ക് പണമില്ലാത്ത തൃശൂർ അരിമ്പൂരിലെ ഗിരിജയ്‌ക്ക് നൽകി. അപ്പോൾ കലാം പറഞ്ഞു; 'വെരി ഗുഡ് ഫാദർ'.

പത്ത് കൊല്ലം മുമ്പ് കാഞ്ഞിരപ്പള്ളിയിൽ നടന്ന ചടങ്ങിൽ കലാമിന്റെ സാന്നിദ്ധ്യത്തിൽ തുക ഗിരിജയ്ക്ക് നൽകിയ ശേഷം ഫാദർ, കുടുംബത്തെ സഹായിക്കാൻ സദസിനോടും അവരുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളോടും അഭ്യർത്ഥിച്ചു. മൂന്നാഴ്ച കൊണ്ട് ലഭിച്ചത് 1.04 കോടി രൂപ. 40 ലക്ഷം മകന്റെ ശസ്ത്രകിയയ്ക്ക് ചെലവായി. മകൾ സിമിയുടെ വൃക്കരോഗ ചികിത്സയ്ക്കുള്ള പണവുമായി. വാടക കൊടുക്കാൻ പോലും പണമില്ലാതിരുന്ന കുടുംബത്തിന് സ്വന്തം വീടായി. 43കാരനായ സിനോജ് ഇപ്പോൾ എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിലാണ്. കുടുംബവുമുണ്ട്. സിമിയും കടുംബിനിയായി. 63കാരിയായ ഗിരിജ അരിമ്പൂരിലെ വീട്ടിലാണ്.

മാനവ കാരുണ്യ യാത്ര

അവയവദാനത്തിനുള്ള പത്ത് ലക്ഷം സമ്മതപത്രം ശേഖരിക്കാനുള്ള മാനവ കാരുണ്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് കലാമിന്റെ ഡൽഹിയിലെ വസതിയിൽ ഫാദർ ചെന്നത്. 2012ൽ തൃശൂരിൽ യാത്ര ഉദ്ഘാടനം ചെയ്യാൻ കലാം എത്തിയപ്പോൾ ജനപ്രളയമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ കലാമിന്റെ ഓഫീസിൽ നിന്ന് ഫാദറിനെ വിളിച്ച് കാഞ്ഞിരപ്പള്ളിയിലെത്താൻ പറഞ്ഞു. അവിടെ താൻ അവാ‌ർഡ് സ്വീകരിക്കാൻ വരുന്നുണ്ടെന്നും അവാർഡ് തുക

ഫാദറിന് നൽകുമെന്നും അറിയിച്ചു. ഫാദർ ഗിരിജയെയും കൂട്ടി കാഞ്ഞിരപ്പള്ളിയിലേക്ക് പോകുംവഴി തൊടുപുഴയിലെ ഒരു വീട്ടിൽ ശൗചാലയം ഉപയോഗിക്കാൻ കയറി. കാര്യങ്ങൾ അറിഞ്ഞ കുടുംബനാഥൻ ഉടൻ ഗിരിജയ്ക്ക് ഒരു ലക്ഷം നൽകി.

സിനോജ് പഠിച്ച സ്‌കൂളധികൃതർ ചികിത്സയ്ക്കായി സമാഹരിച്ച തുക നൽകാനെത്തിയ ചടങ്ങിൽ ഫാദറിനെ പരിചയപ്പെട്ടതാണ് കുടുംബത്തിന് താങ്ങായത്.

ഞങ്ങളുടെ മനസിൽ ദൈവത്തിനും മുകളിലാണ് ചിറമ്മലച്ചനുള്ള സ്ഥാനം. കലാം സാറിനെയും എന്നും ഓർക്കും.

സിനോജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.