തിരുവനന്തപുരം: വിഭാഗീയതയോ ഗ്രൂപ്പോ സി.പി.ഐയിലില്ലെന്നും, പാർട്ടി ഒറ്റക്കെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്ത കാനം രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിക്കെതിരെ കഥകൾ മെനഞ്ഞവർക്ക് നിരാശപ്പെടേണ്ടി വന്നു. അഭിപ്രായം പറയാനുള്ള ജനാധിപത്യപരമായ അവകാശം പാർട്ടി പ്രവർത്തകർക്കുണ്ട്. ഇത് അടിമത്തത്തിന്റെ യുഗമല്ല. നിർഭയമായി അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സി.പി.ഐ വേറിട്ട പാർട്ടിയാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, സംഘടനാപരമായ ഐക്യമുറപ്പിക്കുന്നതിനും സമ്മേളനം അടിവരയിട്ടിട്ടുണ്ട്. പുതിയ സെക്രട്ടറിയെന്ന നിലയിൽ സഹപ്രവർത്തകർക്കൊപ്പം ഐക്യത്തോടെ പാർട്ടിയെ നയിക്കാൻ ശ്രമിക്കുമെന്നും കാനം പറഞ്ഞു.
സി.പി.ഐ നേതൃത്വം
ശക്തം:ഡി. രാജ
സി.പി.ഐയുടെ കേന്ദ്ര നേതൃത്വം മറ്റേത് രാഷ്ട്രീയപാർട്ടിയേക്കാളും ശക്തമാണെന്ന് ജനറൽസെക്രട്ടറി ഡി. രാജ പറഞ്ഞു. സി.പി.ഐക്ക് മഹത്തായ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ പാർട്ടിയാണിത്. 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വീണ്ടും വരാൻ അനുവദിക്കില്ല. ബ്രിട്ടീഷ് രാജ് അവസാനിപ്പിച്ചത് പോലെ ബി.ജെ.പി രാജും അവസാനിപ്പിച്ച ശേഷമാകും കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ശതാബ്ദി ആഘോഷിക്കുകയെന്നും രാജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |