തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഹാളിൽ മണപ്പുറം വയോജന ക്ഷേമസമിതി സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തശേഷം മടങ്ങുന്നതിനിടെ മന്ത്രി കെ. രാജന് നേരെ കരിങ്കൊടി പ്രതിഷേധം. ഹാളിന്റെ ഗേറ്റിനടുത്ത് മന്ത്രിയുടെ കാറിന് നേരെ ചാടി വീണാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പ്രതിഷേധത്തിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മന്ത്രിയുടെ കാറിന്റെ ബോണറ്റിന് മേൽ കയറിയിരുന്നു. പെട്ടെന്നുണ്ടായ പ്രതിഷേധത്തിൽ അമ്പരന്ന പൊലീസുകാർ ഓടിയെത്തി പ്രവർത്തകരെ തടഞ്ഞു. നാല് പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ബഹളം കേട്ട് ഹാളിൽ നിന്ന് ഓടി വന്ന സി.പി.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസുകാരെ നേരിട്ടു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. പിന്നീട് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഭരണത്തിന്റെ തണലിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പോക്‌സോ കേസ് പ്രതിയെ സി.പി.ഐക്കാർ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കരിങ്കൊടി വീശിയ വലപ്പാട് പഞ്ചായത്തംഗം വൈശാഖ് വേണുഗോപാൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുമേഷ് പാനാട്ടിൽ, എ.എസ്. ശ്രീജിൽ, ബിനോയ് ലാൽ, സച്ചിൻ ടി. പ്രദീപ്, യദുകൃഷ്ണൻ അന്തിക്കാട് എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |