തൃശൂർ : ബാങ്കിൽ നിന്ന് തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് തേക്കടിയിൽ റിസോർട്ട് നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോയതായി കണ്ടെത്തൽ. തേക്കടി റിസോർട്ട് ലിമിറ്റഡ് എന്ന പേരിൽ രൂപീകരിച്ച കമ്പനിയുടെ പേരിലാണ് റിസോർട്ട് നിർമ്മാണം. ബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികൾ ബിജുവും ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടെയും നേതൃത്വത്തിൽ തേക്കടിയിലെ റിസോർട്ട് നിർമ്മാണത്തിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കടി എന്ന ഫൈവ് സ്റ്റാർ റിസോർട്ടിന്റെ ബ്രോഷറും കണ്ടെത്തി. ബിജുവും ബിജോയിയും റിസോർട്ടിന്റെ പ്രൊമോട്ടർമാരാണെന്ന് ബ്രോഷറിലുണ്ട്. വായ്പയെടുക്കാൻ എത്തുന്നവരെ നിർബന്ധപൂർവ്വം ഇതിൽ ഓഹരി എടുപ്പിച്ചിരുന്നതായും പറയുന്നു.
വൻകിടലോണുകൾക്ക്
പത്ത് ശതമാനം കമ്മിഷൻ
2016 മുതലേ റിസോർട്ട് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. വൻകിട ലോണുകൾ എടുത്തുനൽകാൻ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകൾ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും. വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മിഷൻ വ്യവസ്ഥയിലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഓരോ ലോണിനും പത്ത് ശതമാനം കമ്മിഷൻ ബിജു ഈടാക്കിയെന്ന് പറയുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ ബിനാമി ഇടപാടുണ്ടെന്ന് പ്രസിഡന്റും മാനേജരും മൊഴി നൽകിയിട്ടുണ്ട്. സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |