SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.33 PM IST

കരുവന്നൂർ തട്ടിപ്പ്: സഹകരണ വകുപ്പ് ശുദ്ധികലശത്തിന്

karuvnnur

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ശുദ്ധികലശത്തിന് സർക്കാർ നടപടി തുടങ്ങി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ സഹകരണ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി സഹകരണ മന്ത്രിയുടെ ഓൺലൈൻ യോഗം നാളെ നടക്കും. ജോയിന്റ് രജിസ്ട്രാർ, ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

അതിനിടെ, ക്രമക്കേട് നടന്ന മറ്റ് സഹകരണ സംഘങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹകരണ സംഘങ്ങളിലും പരിശോധന ശക്തമാക്കും. കരുവന്നൂരിൽ തട്ടിപ്പ് പുറത്തു വന്നതോടെ മറ്റ് ജില്ലകളിലെയും തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങി. ശാസ്താംകോട്ടയിലെ പോരുവഴി അമ്പലത്തുംഭാഗം സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തട്ടിപ്പു നടന്നതായി കണ്ടെത്തിയിരുന്നു.

14.5 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സഹകരണ ഇൻസ്‌പെക്ടർമാർ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ക്രമക്കേടുകളിൽ തുടർനടപടികളുണ്ടായിട്ടില്ലാത്ത സംഭവങ്ങളും നിരവധി. കരുവന്നൂരിൽ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയെടുക്കാതിരുന്നതാണ് സി.പി.എമ്മിന് തലവേദനയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANNUR THAATTIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.