തൃശൂർ: കരുവന്നൂർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, ക്രമക്കേട് തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ സഹകരണ ബാങ്കുകളിൽ ടീം ഓഡിറ്റ് നടത്തും. കൂടുതൽ മൂലധനമുള്ള ബാങ്കുകളിലാണ് പ്രഥമ പരിഗണന.
ഓഡിറ്റ് തീയതി, ബാങ്കുകൾ, ഓഡിറ്റ് സംഘം തുടങ്ങിയവ പിന്നീട് തീരുമാനിക്കും. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്ന് അംഗങ്ങൾ ടീമിലുണ്ടാവും. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ അഭാവത്തിൽ സീനിയർ ഓഡിറ്റർമാർ നേതൃത്വം നൽകും. നിർദ്ദിഷ്ട നിയമഭേദഗതിയുടെ മുന്നോടിയായാണ് ചില ജില്ലകളിൽ പ്രത്യേക ഉത്തരവുകൾ വഴി ടീം ഓഡിറ്റ് നടത്തുന്നത്. സഹകരണ നിയമഭേദഗതിയുടെ കരടിൽ എല്ലാ സംഘങ്ങളിലും ടീം ഓഡിറ്റിന് വ്യവസ്ഥയുണ്ട്.
കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സഹകരണ വകുപ്പ് ഉന്നതതല സമിതി, ക്രമക്കേട് തടയാൻ ടീം ഓഡിറ്റ് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ സാങ്കേതിക വശത്തെക്കുറിച്ച് വിശദപഠനം നടത്തി വൈകാതെ തുടർ ഉത്തരവുകളിറക്കും.
നിയമ ഭേദഗതിയിലെ വ്യവസ്ഥകൾ
വിജിലൻസും ഓഡിറ്റും കാര്യക്ഷമമാക്കും.
പ്യൂൺ ഉൾപ്പെടെയുള്ള നിയമനങ്ങൾ പരീക്ഷാബോർഡ് വഴിയാക്കും.
നിയമിക്കപ്പെടുന്നവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കും.
വ്യക്തിഗത വായ്പാപരിധി ലംഘിച്ചാൽ സെക്രട്ടറിക്ക് പിഴ.
സംഘങ്ങൾ കേരളബാങ്കിലല്ലാതെ നിക്ഷേപിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |