തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ് ) സ്പെഷ്യൽ റൂൾസ് പ്രകാരം പ്രവേശന തസ്തികയുടെ കേഡർ സ്‌ട്രെംഗ്ത് നിശ്ചയിച്ചതിലുള്ള അപാകത പരിശോധിക്കുന്ന ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ട് ഡിസംബറിനകം ലഭിക്കാനിടയില്ല. അതിനാൽ, പുതിയ നിയമന വിജ്ഞാപനവും വൈകും.
പല വകുപ്പുകളിലെയും മൂന്നാം ഗസറ്റഡ് തസ്‌തികകൾ എൻട്രി കേഡറായി ഉൾപ്പെട്ടതിലെ അപാകതകൾ പരിഹരിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതിയുടെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഡിസംബറിന് ശേഷമേ റിപ്പോർട്ട് സമർപ്പിക്കാനാകൂവെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു.
ഐ.എം.ജിക്ക്
അഭിമാന നേട്ടം
സംസ്ഥാനത്തെ സർക്കാർ-അർദ്ധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ കാര്യക്ഷമമായി നിർവഹിക്കാൻ പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന് (ഐ.എം.ജി) അഭിമാന നേട്ടമാണ് കെ.എ.എസ് പരിശീലനമെന്ന് ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു. ഭരണഘടന, കേരള ചരിത്രം, കേരളത്തിന്റെ വികസനം എന്നിവയിൽ ബൃഹത്തായ പരിശീലനമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |