കണ്ണൂർ: ലക്ഷക്കണക്കിന് യുവതീയുവാക്കൾ തൊഴിലിന് വേണ്ടി കാത്തിരിക്കുമ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനം നടത്തുന്നതിനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രന് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തലസ്ഥാനത്ത് നടന്നത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമാണ്. മുമ്പ് ഇമ്പിച്ചി ബാവ സിഗരറ്റ് കവറിൽ നിയമന ഉത്തരവ് നൽകിയതിലും കടുപ്പമാണ് മേയർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റർ പാഡിൽ ജോലി നിയമനത്തിന് ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടതെന്നും വേണുഗോപാൽ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഏഴ് വർഷമായി ഭരണം തുടരുന്ന ഇടതുസർക്കാർ സർക്കാർ -അർദ്ധസർക്കാർ സ്ഥാപനങ്ങളിലെല്ലാം സ്വന്തക്കാരെയും പാർട്ടി പ്രവർത്തകരെയും നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |