കൊച്ചി: ക്രൈസ്തവർക്കായി സ്‌കൂളിൽ ബൈബിൾ പഠനം ഉൾപ്പെടുത്തിയതിന് ക്രൈസ്തവ സ്‌കൂളിന് നോട്ടീസയച്ച കർണാടക വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രതിഷേധിച്ചു. ബംഗളൂരു ക്ലാരിൻസ് സ്‌കൂളിലെ മതപഠനത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം. ഭരണഘടനാപരമായ അവകാശങ്ങൾ ഹനിച്ചാൽ പ്രതികരിക്കുമെന്ന് കെ.സി.ബി.സി പബ്ളിക് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ മേജർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
സ്‌കൂൾ പഠനത്തോടൊപ്പം ക്രൈസ്തവ വിദ്യാർത്ഥികൾക്ക് മതബോധനം നൽകുക ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കുന്ന സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |