തിരുവനന്തപുരം: റവന്യു വകുപ്പിൽ ഡെപ്യൂട്ടി തഹസീൽദാർ/ ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്ക് പ്രൊബേഷനും, രണ്ടാമത് ഇൻക്രിമെന്റിനും ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്ര് പാസാവണമെന്ന നിബന്ധന ഒഴിവാക്കാൻ മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റവന്യു
സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.ഇതനുസരിച്ച് ഉത്തരവിറങ്ങി. രണ്ട് വർഷമാണ് പ്രൊബേഷൻ.
എന്നാൽ , ഡെപ്യൂട്ടി തഹസീൽദാർ/ ജൂനിയർ സൂപ്രണ്ടുമാർക്ക് തഹസീൽദാർമാരായി സ്ഥാനക്കയറ്റം കിട്ടണമെങ്കിൽ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റും ഹയർ സർവേ ടെസ്റ്റും പാസാവണം. വില്ലേജ് ഓഫീസർ തസ്തികയിൽ നിന്നുള്ള അടുത്ത സ്ഥാനക്കയറ്റമാണ് ഡെപ്യൂട്ടി തഹസീൽദാർ/ ജൂനിയർ സൂപ്രണ്ട് തസ്തിക. മുൻകാലങ്ങളിൽ ഇവരെ സെക്കൻഡ് ക്ളാസ് മജിസ്ട്രേട്ടുമാരായി നിയമിക്കുമായിരുന്നു. എന്നാൽ ക്രിമിനൽ പ്രൊസീജിയർ കോഡിൽ (സി.ആർ.പി.സി) ഭേദഗതി കൊണ്ടുവന്നതോടെ ഈ അധികാരം ഇല്ലാതായി. സ്പെഷ്യൽ നോട്ടിഫിക്കേഷൻ വഴി അനുവദിച്ചിട്ടുള്ള തഹസീൽദാർമാർക്കാണ് ഇപ്പോൾ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് പദവിയുള്ളത്.അടിയന്തര സാഹചര്യങ്ങളിൽ തഹസീൽദാർമാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അധികാരം പ്രയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |