SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.14 AM IST

കരിക്കുലം പരിഷ്കരണം: നൈപുണ്യ വികസനം നിർബന്ധമാക്കും-മന്ത്രി

k

തിരുവനന്തപുരം: കരിക്കുലം പരിഷ്കരണത്തിൽ നൈപുണ്യ വികസനം നിർബന്ധമാക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. അസാപ്പ് കേരളയിലൂടെ 133 കോഴ്സുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ 16 സ്‌കിൽ പാർക്കുകളാണ് സജ്ജമാക്കുന്നത്. 13 എണ്ണം പൂർത്തിയായി. മൂന്നെണ്ണം അവസാന ഘട്ടത്തിലാണ്.

2024ഓടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാക് അക്രഡിറ്റേഷനു കീഴിൽ കൊണ്ടുവരും. ഇതിനായി വിഷൻ 24 എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. വിദ്യാർത്ഥികളുടെ അഡ്മിഷൻ മുതൽ ഡിജി ലോക്കറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കെ -റീപ്പ് എന്ന പേരിൽ സോഫ്റ്റ്‌‌വെയർ തയ്യാറാക്കും.

ദേശീയ വിദ്യാഭ്യാസ നയത്തോട് കേരളത്തിന് വിമർശനാത്മകമായ സമീപനമാണുള്ളത്. തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് ഉൾക്കൊണ്ടും മുന്നോട്ട് പോകും. നൂറുവർഷം പിന്നിട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോൺസ്റ്റിറ്റ്യുവന്റ് കോളേജുകളാക്കി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.