തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ഒരു മതവിഭാഗത്തിനും നിലവിലെ സംവരണത്തിൽ കുറവുവരരുതെന്നുള്ളതാണ് സർക്കാർ നിലപാടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. നിലവിൽ നാലു ശതമാനം ഭിന്നശേഷി സംവരണം ഔട്ട് ഒഫ് ടേൺ ആയാണ് പി.എസ്.സി നടപ്പാക്കുന്നത്. നിലവിലെ സാമുദായിക സംവരണത്തെ ഇതു ബാധിക്കുന്നില്ല. സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം ഇൻ- ടേൺ ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിനായി സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഭേദഗതി വരുന്നതോടെ നിലവിലുള്ള എക്സിക്യുട്ടീവ് ഉത്തരവിനു പ്രസക്തിയുണ്ടാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |