കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കോടതി ജഡ്ജിയെ സ്ഥലംമാറ്റിയതിനെതിരെ,കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജി പിൻവലിച്ചു. വിചാരണ പൂർത്തിയാകുംമുമ്പ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെയായിരുന്നു ഹർജി.
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ജഡ്ജി സി.ബി.ഐ കോടതിയുടെ ചുമതല ഒഴിഞ്ഞതായി ഹൈക്കോടതി രജിസ്ട്രി അറിയിച്ച സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ ഹർജിക്കാർ താത്പര്യം അറിയിക്കുകയായിരുന്നു. ജസ്റ്റിസ് വിജു എബ്രഹാം ഇതിന് അനുമതിനൽകി.
സാക്ഷിവിസ്താരം അന്തിമഘട്ടത്തിലെത്തിയപ്പോൾ ജഡ്ജിയെ സ്ഥലം മാറ്റുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു ഹർജിയിലെ ആക്ഷേപം. പെരിയ കേസിൽ 2019 സെപ്തംബർ 30നാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |