തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൂടുതൽ പാറ തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്നതിന് സഹായം തേടി തമിഴ്നാട് തുറമുഖ മന്ത്രി ഇ.വി. വേലുവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തി. തമിഴ്നാടിന്റെ കൂടി വികസനത്തിന് സഹായിക്കുന്ന പദ്ധതിക്ക് വേണ്ട സഹായം നൽകാമെന്ന് ഇ.വി. വേലു സമ്മതിച്ചു. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഈയിടെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 200 മീറ്റർ ബഫർ സോൺ ഇല്ലാത്ത ക്വാറികൾ തുറക്കാൻ അനുവാദമില്ല. അതിനാൽ കേരളത്തിൽ പുതിയ ക്വാറികൾ ആരംഭിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പാറയുടെ ദൗർലഭ്യം പരിഹരിക്കാൻ തമിഴ്നാട് സർക്കാർ കരാർ കമ്പനിയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി ചെന്നൈയിലെത്തി ചർച്ച നടത്തിയത്.
ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ
1 കൊല്ലം, കോവളം, കന്യാകുമാരി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഫെറി സർവീസ് ആരംഭിച്ചാൽ ഇരു സംസ്ഥാനങ്ങളുടെയും ടൂറിസം രംഗത്തിന് മുതൽകൂട്ടാകും.
2 തൂത്തുക്കുടി തുറമുഖത്ത് എത്തിക്കുന്ന കശുഅണ്ടി കടൽമാർഗം കൊല്ലത്ത് എത്തിക്കുക.
3 തമിഴ്നാട്ടിലെയും കേരളത്തിലെയും തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |