കൊച്ചി: നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന സുഹൃത്തിനെയാണെന്ന് കെ.പി.എ.സി. ലളിത അനുസ്മരിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ വിളിച്ച് അന്വേഷിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ വേർപാടിന്റെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണ്.
ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും വലിയ അടുപ്പമായിരുന്നു. ഭർത്താവ് ഭരതന്റെ മരണശേഷം താങ്ങും തണലുമായി നിന്നു വേണു. ഭരതനുള്ളപ്പോൾ ഉറ്റസുഹൃത്തുക്കളായിരുന്ന ഭരത് ഗോപി ചേട്ടൻ, പത്മരാജൻ, വേണു, പവിത്രൻ എന്നിവർ പാട്ടും ബഹളവുമായി രാത്രിയും പകലുമെല്ലാം ഒത്തുകൂടുമായിരുന്നു. ഒന്ന് പോയി കാണാൻ പോലും സാധിക്കില്ലല്ലോ എന്നു പറഞ്ഞ് ലളിത വിതുമ്പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |