തിരുവനന്തപുരം: മഴമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും കണക്കിലെടുത്ത് വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകൾക്കുമേലുള്ള ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് ബോർഡ്, കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, 1968ലെ റവന്യു റിക്കവറി ആക്ടിന്റെ 71ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇത് ബാധകമാവുക.
ദേശസാത്കൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എൻ.ബി.എഫ്.സി, എം.എഫ്.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം ദീർഘിപ്പിക്കാൻ റിസർവ്വ് ബാങ്കിനോടും ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |