കോഴിക്കോട്: കുസൃതിച്ചിരിയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടനം നേടിയ ചലച്ചിത്ര താരം കോഴിക്കോട് ശാരദ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം കാരണം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
എലത്തൂർ സ്വദേശിയായ ശാരദ മെഡിക്കൽ കോളേജിനടുത്ത് വെള്ളിപറമ്പ് 'ശാരദാസി"ലായിരുന്നു താമസം. 27 വർഷം മെഡിക്കൽ കോളേജ് ജീവനക്കാരിയായിരുന്നു. നഴ്സിംഗ് അസിസ്റ്റന്റായാണ് വിരമിച്ചത്. നാടക - ചലച്ചിത്രനടൻ എ.പി. ഉമ്മറാണ് ഭർത്താവ്. മക്കൾ: ഉമദ, സജീവ്, രജിത, ശ്രീജിത്ത്. മരുമക്കൾ: രാജേഷ്, അപ്പുണ്ണി, ബിന്ദു, ഷമീന.
അമച്വർ നാടകങ്ങളിൽ അഭിനയിച്ചായിരുന്നു ശാരദയുടെ കലാജീവിതത്തിന് തുടക്കം. നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1979-ൽ 'അങ്കക്കുറി"യിലൂടെയാണ് സിനിമാരംഗത്തെത്തി. തുടർന്ന് ഐ.വി. ശശിയുടെ അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, രാപ്പകൽ, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങിയവയുൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. 'എം 80 മൂസ"യിലെ കദീസുമ്മ ഏറെ ശ്രദ്ധ നടി. ചികിത്സയിലായതോടെയാണ് അഭിനയരംഗത്ത് നിന്ന് മാറിന്നത്. സംസ്കാരം വൈകിട്ട് പുതിയപാലം ശ്മശാനത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |