തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് സജ്ജമാക്കിയ സമഗ്ര നവജാത ശിശു പരിചരണ പദ്ധതിയായ നിയോ ക്രാഡിലിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. നവജാത ശിശുമരണം കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി മറ്റ് ജില്ലകൾക്കും മാതൃകയാക്കാവുന്നതാണ്. 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 5 ശിശുമരണം മാത്രമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. അത് വികസിത രാജ്യങ്ങൾക്ക് ഒപ്പമാണ്. ഈ നിരക്ക് വീണ്ടും കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു.
എന്താണ് നിയോ ക്രാഡിൽ?
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന സങ്കീർണമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി. നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജൻ കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് കണ്ടെത്തി വിദഗ്ദ്ധ ചികിത്സ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |