തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസുകൾക്ക് 110 കിലോമീറ്റർവരെ വേഗപരിധി നിശ്ചയിച്ച് സ്‌പെഷ്യൽ ഓഫീസർ ജൂലായിൽ ഇറക്കിയ സർക്കുലർ വിവാദത്തിൽ. സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന, ദേശീയപാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് ഇത്തരമൊരു നിർദ്ദേശം. വടക്കഞ്ചേരിയിൽ അമിതവേഗത്തിൽ പാഞ്ഞ ടൂറിസ്റ്റ് ബസ് ഒൻപതുപേരുടെ ജീവനെടുത്ത സാഹചര്യത്തിലാണ് ഇതും ചർച്ചയാകുന്നത്.
ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ചാണ് സർക്കുലർ ഇറക്കിയത്. സ്വിഫ്ട് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററായി വർദ്ധിപ്പിക്കാനും ഇടയ്ക്കുള്ള വിശ്രമ സമയം കൂട്ടാനും നടപടിയെടുക്കണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നു. ബസുകളുടെ ഷെഡ്യൂളുകൾ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കൃത്യസമയത്ത് സർവീസുകൾ നടത്തണം. ഷെഡ്യൂൾ സമയം ബസ് സ്റ്റേഷനുകളിലും ബസുകളിലും പ്രദർശിപ്പിക്ക
ണമെന്നും സർക്കുലറിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |