തിരുവനന്തപുരം: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ സമാപനദിനത്തിൽ വിധിനിർണ്ണയത്തെ ചൊല്ലി സംഘർഷം.നാടോടിനൃത്തത്തിന്റെയും ഒപ്പനയുടെയും വിധിനിർണ്ണയത്തെ ചൊല്ലിയാണ് രണ്ടിടത്തായി പ്രശ്നമുണ്ടായത്. ജില്ലാടിസ്ഥാനത്തിൽ മത്സരാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായി.പൊലീസും സംഘാടകരും ഏറെ പണിപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്.വൈകിട്ട് 6 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന സമ്മാനദാനവും സമാപന ചടങ്ങും 8 മണിക്കും തുടങ്ങാൻ കഴിഞ്ഞില്ല.മന്ത്രി ആർ.ബിന്ദു അറരയോടെ സ്ഥലത്തെത്തിയെങ്കിലും സംഘർഷസാധ്യത ഉണ്ടായിരുന്നതിനാൽ 7.30 ഓടെയാണ് വേദിയിലെത്തിയത്.
46 പോയിന്റോടെ തിരുവനന്തപുരം ഒന്നാമതും 37 പോയിന്റോടെ എറണാകുളം രണ്ടാമതും നിൽക്കുമ്പോഴാണ് ഒപ്പന മത്സരത്തിന്റെ വിധിനിർണ്ണയത്തിനെതിരെ മത്സരാത്ഥികൾ രംഗത്തുവന്നത്.മത്സരത്തിനിടെ വിധികർത്താക്കൾ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ഉയർത്തിക്കാട്ടി ഇവർ വേദിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.മത്സരത്തിന്റെ ആദ്യ ദിനത്തിലും വിധിനിർണ്ണയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |