ന്യൂഡൽഹി: പതഞ്ജലി ഉല്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഉത്തരാഖണ്ഡ് സർക്കാർ നീക്കി. ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസിയുടെ പതഞ്ജലി ബ്രാൻഡിന് കീഴിലുള്ള അഞ്ച് ഉല്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനമാണ് നീക്കിയത്. നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉല്പാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയതായും അധികൃതർ അറിയിച്ചു.
ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആയുർവ്വേദ, യുനാനി ലൈസൻസിംഗ് അതോറിറ്റിയാണ് നിരോധനം നീക്കിയതായി അറിയിച്ചത്. മലയാളിയായ ഡോക്ടർ നൽകിയ പരാതിയിലായിരുന്നു നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്നായിരുന്നു പരാതി. രക്തസമ്മർദ്ദം, പ്രമേഹം, ഗോയ്റ്റർ, കൊളസ്ട്രോൾ, ഗ്ലൂക്കോമ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് 1940 ലെ മാജിക് റെമഡീസ് ആക്ട് , ഡ്രഗ്സ് ആന്റ് കോസ് മെറ്റിക്സ് ആക്ട് എന്നീ നിയമങ്ങൾ പ്രകാരം പരസ്യം പാടില്ലെന്നും ഇത് ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ആയുഷ് മന്ത്രാലയത്തിനും ഉത്തരാഖണ്ഡ് ആയുർവ്വേദ, യുനാനി ലൈസൻസിംഗ് അഥോറിറ്റിക്ക് ഡോ.കെ.വി. ബാബു പരാതി നൽകിയത്. ആയുർവ്വേദ വിരുദ്ധ മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്നും സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരാഖണ്ഡ് സർക്കാരിനോട് നന്ദിയുണ്ടെന്നും പതഞ്ജലി ഗ്രൂപ്പ് വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |