SignIn
Kerala Kaumudi Online
Thursday, 25 April 2024 10.56 PM IST

വി.സിമാരുടെ ഹർജി 30ലേക്ക് മാറ്റി

p

കൊച്ചി: വിവിധ സർവകലാശാലകളിലെ വി.സി മാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നോട്ടീസിനെതിരെ പത്തു വി.സിമാർ നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 30നു പരിഗണിക്കാൻ മറ്റി. മറുപടി വാദമുന്നയിക്കാൻ ഗവർണറുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികൾ മാറ്റിയത്. ഹർജികളിൽ തീർപ്പുണ്ടാകുന്നതുവരെ വി.സിമാർക്ക് തൽസ്ഥാനത്തു തുടരാമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും നവംബർ 30 വരെ നീട്ടി. കേരള ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനാൽ ഡോ. റിജി ഒഴികെയുള്ളവർക്കാണ് ഇടക്കാല ഉത്തരവു ബാധകം. കേരള സർവകലാശാല സെനറ്റിൽ നിന്ന് ഗവർണർ തങ്ങളെ പുറത്താക്കിയതിനെതിരെ 15 സെനറ്റംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി നവംബർ 25 ലേക്ക് മാറ്റി. ഈ ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.