തിരുവനന്തപുരം: സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഇന്നും നാളെയും മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലെ നാൽപത്തിയാറ് ലക്ഷം അംഗങ്ങൾ ഗോൾ ചലഞ്ചിൽ പങ്കെടുക്കും.
'മയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് 'നോ ടു ഡ്രഗ്സ്' എന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും കുടുംബശ്രീ വനിതകൾ അണിനിരക്കുക.
ഓരോ അയൽക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും രേഖപ്പെടുത്തും. ജില്ലാമിഷൻ കോഓർഡിനേറ്റർമാർക്കാണ് ഗോൾ ചലഞ്ചിന്റെ മേൽനോട്ട ചുമതല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളിലെ ജീവനക്കാർ, റിസോഴ്സ് പേഴ്സൺമാർ, ട്രെയിനിംഗ് ടീം അംഗങ്ങൾ എന്നിവരും ഗോൾ ചലഞ്ചിന്റെ ഭാഗമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |