തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ഉയർത്തിക്കാട്ടിയ പ്രതിപക്ഷത്തിന്റെ മുനയൊടിക്കാൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് എം.എൽ.എമാരും ഡി.സി.സി പ്രസിഡന്റുമാരും അയച്ച ശുപാർശക്കത്തുകൾ നിയമസഭയിൽ വായിച്ച് മന്ത്രി എം.ബി.രാജേഷ്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, പേഴ്സണൽ സ്റ്രാഫംഗമായിരുന്ന ആർ.കെ.ബാലകൃഷ്ണന് യു.ഡി.എഫ് നേതാക്കളെഴുതിയ കത്തുകളാണ് മന്ത്രി സഭയിൽ വായിച്ചത്. ''ആർ.കെ ചേട്ടാ, മന്ത്രിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ്..."" എന്നായിരുന്നു ഷിബു ബേബിജോണിന്റെ പേരിലയച്ച കത്ത്. ''ഡിയർ ആർ.കെ, മസ്റ്റ് കെയർ..."" എന്നു തുടങ്ങുന്ന കത്താണ് മുൻ എം.എൽ.എ ജോർജ് മേഴ്സിയർ അയച്ചത്. ഇതെല്ലാം പ്രസിദ്ധീകരിച്ചാൽ 'ഒരു അച്ഛൻ മകൾക്കയച്ച കത്തുകളേക്കാൾ" വലിയ പുസ്തകമായിരിക്കുമെന്ന് മന്ത്രി പരിഹസിച്ചു. നിരവധി നേതാക്കളുടെ കത്തുകൾ കൈവശമുണ്ടെന്നും ആരെയും പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |