തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടുമെന്നും ഹെഡ്മാസ്റ്റർമാരുടെ അധികബാദ്ധ്യത കുറയ്ക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കുട്ടികളുടെ എണ്ണം കണക്കാക്കിയുള്ള സ്ലാബ് സമ്പ്രദായം അവസാനിപ്പിച്ച് എൽ.പി, യു.പി എന്നിങ്ങനെ കുട്ടിയൊന്നിന് ആറ്, എട്ട് രൂപയാക്കുന്നതും പാൽ, മുട്ട, നേന്ത്രപ്പഴം എന്നിവ ആഴ്ചയിൽ രണ്ടുദിവസം നൽകാൻ 20രൂപ അനുവദിക്കുന്നതും പരിഗണനയിലാണ്. വിഹിതത്തിൽ 9.6ശതമാനം വർദ്ധന വരുത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തുള്ള നടപടികളുണ്ടാവുമെന്നും മോൻസ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |