തിരുവനന്തപുരം: റബറിന്റെ താങ്ങുവില 200ആക്കാൻ സഹായം നൽകണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞമാസം വരെ 1777.22കോടി രൂപയാണ് സബ്സിഡിയായി നൽകിയത്. കേന്ദ്രത്തിന്റെ കരട് റബർ ബോർഡ് നിയമത്തിലെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കാതെയുള്ള ഇറക്കുമതി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. റബർ ഉപയോഗം കൂട്ടാൻ റബറൈസ്ഡ് റോഡുകൾ വ്യാപകമാക്കും. റബറിനെ വ്യവസായമാക്കുമ്പോൾ റബർ മേഖലയ്ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |