തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി രണ്ട് വി.സിമാർക്ക് ജനുവരി നാലിന് ഗവർണർ രണ്ടാംഘട്ട ഹിയറിംഗ് നടത്തും. പ്രൊഫ. സാബുതോമസ് (എം.ജി), ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ) എന്നിവർക്കാണ് ഹിയറിംഗ്. റഷ്യൻ സന്ദർശനത്തിലായിരുന്നതിനാൽ കഴിഞ്ഞ 12ന് നടത്തിയ ഹിയറിംഗിൽ സാബുതോമസ് ഹാജരായിരുന്നില്ല. കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനായി ഹാജരായ അഡ്വ. സുനിൽകുമാർ വി.സി പുനർനിയമനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഏതാനും രേഖകൾ രാജ്ഭവൻ കൈമാറി. ഇതിനു ശേഷമാണ് അടുത്ത ഹിയറിംഗിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.
എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർക്കും കേരള സർവകലാശാല വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവൻ പിള്ളയ്ക്കുമാണ് ഗവർണർ നോട്ടീസ് നൽകിയത്. വിരമിച്ചെങ്കിലും നിയമവിരുദ്ധമായ നിയമനം അസാധുവാക്കാൻ ഗവർണർക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |