SignIn
Kerala Kaumudi Online
Thursday, 25 April 2024 3.54 PM IST

സംസ്ഥാന കലോത്സവത്തിൽ 246 അപ്പീലുകൾ ഏറ്റവും കൂടുതൽ കോഴിക്കോട്ടു നിന്ന്

k

തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 14,000ത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

ഇക്കുറിയും അപ്പീലിന്റെ പിൻബലത്തിൽ മത്സരിക്കാൻ നിരവധിപേരുണ്ട്. 14 ജില്ലകളിൽ നിന്നായി 246 അപ്പീലുകളാണ് ലഭ്യമായത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അപ്പീലിന്റെ കണക്ക് വളരെ കുറവാണ്. ഏറ്റവും കൂടുതൽ അപ്പീലുകളുള്ളത് കോഴിക്കോട്ടാണ്- 40 എണ്ണം. കുറവ് ഇടുക്കിയിലും -5 എണ്ണം. ഏറ്റവും കൂടുതൽ പരാതി ഉയർന്ന തിരുവനന്തപുരം ജില്ലയിൽ നിന്നും 206 അപ്പീലുകളെത്തിയപ്പോൾ അനുവദിച്ചത് 26 എണ്ണം മാത്രമാണ്. പത്തു ശതമാനം അപ്പീൽ നൽകിയാൽ മതിയെന്ന തീരുമാനം മറികടന്ന് കോഴക്കോട്ട് 40 ശതമാനം അനുവദിച്ചെന്ന വിവാദവും ഇതിനിടെ ഉയർന്നു. രണ്ടാം തീയതി രജിസ്‌ട്രേഷനോടെ മാത്രമേ കോടതി ഉത്തരവിലൂടെ എത്തുന്നവരുടെ കണക്ക് വ്യക്തമാകൂ.

ലോകായുക്തയിൽ വന്ന നൂറിലധികം അപേക്ഷകളിൽ രണ്ടെണ്ണത്തിന് മാത്രമേ തുടർനടപടികൾക്ക് അനുമതി നൽകിയിട്ടുള്ളൂ. ഒന്നിൽപ്പോലും ഉത്തരവ് വന്നിട്ടുമില്ല. 2018ൽ വ്യാജ അപ്പീലുകൾ പിടിച്ചതോടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ, അപ്പീലുകൾ അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ നൽകുന്നത് നിറുത്തി. ഹൈക്കോടതിയും രണ്ട് അപ്പീലുകൾ പരിഗണിക്കാനുള്ള ഉത്തരവേ ഇതുവരെ നൽകിയിട്ടുള്ളൂ.

 അപ്പീലുകൾ (ജില്ല തിരിച്ച്)

. തിരുവനന്തപുരം- 26

. കൊല്ലം - 18

. പത്തനംതിട്ട - 3

. ആലപ്പുഴ- 12

. കോട്ടയം - 13

. ഇടുക്കി- 5

. എറണാകുളം - 11

. തൃശൂർ- 29

. പാലക്കാട് - 18

. മലപ്പുറം - 21

. കോഴിക്കോട്- 40

. വയനാട്- 11

. കണ്ണൂർ - 20

. കാസർകോട് - 13

ആകെ- 246

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.