തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് അണ്ടർ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ശുപാർശ നിർബന്ധമാക്കി.
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലർ പ്രകാരം,സെക്രട്ടേറിയറ്റിലേക്ക് എളുപ്പം ആർക്കും കയറാനാവില്ല. വൈകിട്ട് 3 മുതൽ 5 വരെ പാസ് മുഖേനയാണ് സന്ദർശന സമയം. മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസുകളിലേക്കുള്ള സന്ദർശനത്തിന് അനിവാര്യരേഖകൾ സമർപ്പിക്കണം. എന്താണ് അനിവാര്യ രേഖയെന്ന് വ്യക്തമല്ല. അല്ലെങ്കിൽ അണ്ടർ സെക്രട്ടറിയോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥനോ ശുപാർശ ചെയ്യണം. ശുപാർശ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേര് പാസിലും പാസ് രജിസ്റ്ററിലും രേഖപ്പെടുത്തും. ശുപാർശയില്ലാതെ വരുന്നവരാണെങ്കിൽ ബന്ധപ്പെട്ട ഓഫീസിൽ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷമേ പാസ് അനുവദിക്കൂ. ചികിത്സാ സംബന്ധമായോ മറ്റ് അടിയന്തരാവശ്യത്തിനോ എത്തുന്ന സാധാരണക്കാരുടെ സഹായത്തിന് ആരെത്തുമെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്വാധീനമുള്ളവർക്ക് അകത്ത് കടന്ന് കാര്യം നേടാം.
സെക്രട്ടേറിയറ്റിൽ പൊതുജനത്തിന്റെ വാഹനങ്ങൾക്ക് പ്രവേശനമില്ല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പാസുള്ള വാഹനങ്ങൾക്ക് മാത്രം പ്രവേശനം. വാഹനങ്ങളുടെ എണ്ണം പെരുകിയപ്പോൾ ജീവനക്കാരുടെ വാഹനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി.പൊതു ജനങ്ങളുടെ വാഹനങ്ങൾ റോഡ് വക്കിലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |