ന്യൂഡൽഹി: താത്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിട്ടത് തന്റെ വാദം കേൾക്കാതെയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വി. രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
സർക്കാർ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി ഇക്കാര്യം എല്ലാ വകുപ്പുകളെയും അറിയിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി വിധിയെ എതിർക്കുന്നില്ലെന്നും തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് നടപ്പാക്കിയ രീതിക്കെതിരെയാണ് ഹർജിയെന്നും ചീഫ്സെക്രട്ടറി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് നിയമപരവും ഭരണപരവുമായ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |