കൊച്ചി: വയനാട് മുട്ടിൽ മരംമുറിക്കൽ കേസിൽ സെർച്ച് വാറന്റ് പുറപ്പെടുവിക്കണമെന്ന അപേക്ഷ സുൽത്താൻബത്തേരി മജിസ്ട്രേട്ട് കോടതി നിരസിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഭൂമിയുടെ പട്ടയ രേഖകൾ ഹാജരാക്കാൻ പ്രതി ആന്റോ അഗസ്റ്റിന് ഹൈക്കോടതി സമയം നൽകി. ഹർജി ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. പട്ടയഭൂമിയിലെ മരം മുറിക്കാൻ സർക്കാർ നൽകിയ അനുമതിയുടെ മറവിൽ വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായി പട്ടയം ലഭിച്ച ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ പട്ടയ രേഖകൾ ഹാജരാക്കാമെന്നും എതിർകക്ഷിയായ ആന്റോ അഗസ്റ്റിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് പി. സോമരാജൻ ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |