ചണ്ഡീഗഢ്: പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതിന് പഞ്ചാബിൽ രണ്ട് സൈനികർ പിടിയിൽ.
ശിപായിമാരായ ഹർപ്രീത് സിംഗ് (23), ഗുർഭേജ് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ പട്ടാളത്തിന്റെ പ്രവർത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവരിൽനിന്ന് കണ്ടെടുത്തെന്നും രഹസ്യ സ്വഭാവമുള്ള 900ത്തിൽ അധികം രേഖകൾ ഇവർ ഐ.എസ്.ഐയ്ക്ക് നൽകിയെന്നും പഞ്ചാബ് ഡി.ജി.പി. അറിയിച്ചു. അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹർപ്രീത് സിംഗ്. 19 രാഷ്ട്രീയ റൈഫിൾസ് അംഗമായ ഹർപ്രീതിന് അനന്ത്നാഗിലായിരുന്നു പോസ്റ്റിംഗ്. 2017ലാണ് ഹർപ്രീത് സൈന്യത്തിൽ ചേർന്നത്. പുനിയനിലെ തരൻ താരൻ സ്വദേശിയാണ് ഗുർഭേജ് സിംഗ്. 18 സിഖ് ലൈറ്റ് ഇൻഫന്റ്റി അംഗമായ ഗുർഭേജ്, കാർഗിലിൽ ക്ലർക്ക് ആയാണ് ജോലി ചെയ്തിരുന്നത്. 2015ലാണ് ഗുർഭേജ് സൈന്യത്തിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |