തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എ സി.ആർ. മഹേഷ് നൽകിയ പത്രിക തള്ളി. സെനറ്റിലേക്ക് എം.എൽ.എമാരിൽ നിന്ന് നാല് അംഗങ്ങളെ തിരഞ്ഞെടുക്കാനാകും. സൂക്ഷ്മപരിശോധനയിൽ പിഴവ് കണ്ടെത്തിയതിനെതുടർന്നാണ് റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളിയത്. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ അനുസരിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാലു സീറ്റിൽ ഒരു സ്ഥാനം യു.ഡി.എഫിനായിരുന്നു. അതിനാൽ എൽ.ഡി.എഫ് മൂന്നുപേരുടെ പത്രികയേ സമർപ്പിച്ചിരുന്നുള്ളൂ. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കും. പത്രിക തള്ളിയതിനെതിരെ മഹേഷ് വൈസ്ചാൻസലർക്ക് അപ്പീൽ നൽകി. തീരുമാനം അനുകൂലമല്ലെങ്കിൽ യു.ഡി.എഫ് കോടതിയെ സമീപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |